Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ സമാധാന ഉച്ചകോടിക്ക് മുന്‍കൈയെടുത്ത് തുര്‍ക്കി

അങ്കാറ: രാജ്യത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനും, സാധ്യമായ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ കാണുന്നതിനുമായി അഫ്ഗാന്‍ സമാധാന ഉച്ചകോടി നടത്തുമെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 24 മുതല്‍ മെയ് നാല് വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും സമാധാന ഉച്ചകോടി. അഫ്ഗാന്‍ സര്‍ക്കാറും താലിബാനും പത്ത് ദിവസത്തെ ഉച്ചകോടിയില്‍ സംബന്ധിക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍, വിദേശ സൈന്യങ്ങളെല്ലാം രാജ്യത്ത് നിന്ന് പിന്‍വാങ്ങുന്നതുവരെ ഒരു ഉച്ചകോടിയിലും പങ്കെടുക്കില്ലെന്ന് താലിബാന്‍ പന്നീട് അറിയിച്ചു.

അഫ്ഗാനില്‍ നിന്ന് വിദേശ സൈന്യം പിന്‍വാങ്ങുന്നതിന് നിശ്ചയിച്ച സമയപരിധി മെയ് ഒന്നാണ്. അതിന് മുന്നോടിയായി മുടങ്ങിയ ദോഹ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനുള്ള യു.എസിന്റെ പിന്തുണയുള്ള ഉച്ചകോടിയില്‍ യു.എന്നും ഖത്തറും പങ്കെടുക്കുന്നതാണ്.

Related Articles