Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ അഭയാര്‍ത്ഥികളെ കൊലയാളികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കില്ല: ഉര്‍ദുഗാന്‍

അങ്കാറ: താന്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം തന്റെ രാജ്യം സിറിയന്‍ അഭയാര്‍ത്ഥികളെ കൊലപാതകികളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വയം താല്‍പര്യപ്രകാരം അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

റോയിട്ടേഴ്‌സ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സിറിയന്‍ അഭയാര്‍ഥികളെ സിറിയയിലേക്ക് തന്നെ നാടുകടത്താന്‍ ഉര്‍ദുഗാന്‍ ലക്ഷ്യമിടുന്നുവെന്ന തുര്‍ക്കി പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടി നേതാവ് കമാല്‍ കിലിദാര്‍ഗ്ലുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ രാജ്യത്ത് ഞങ്ങള്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം, നമ്മില്‍ അഭയം പ്രാപിച്ച ദൈവത്തിന്റെ ദാസന്മാരെ കൊലയാളികളുടെ കൈകളിലേക്ക് വലിച്ചെറിയുകയില്ല. സിറിയന്‍ അഭയാര്‍ഥികള്‍ അവരുടെ വീടുകളിലേക്ക് സ്വമേധയ മടങ്ങുന്നത് സുരക്ഷിതമാണ്’- ഉര്‍ദുഗാന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ ഭാഗമായി ധാരാളം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന് കഴിഞ്ഞ ദിവസം തുര്‍ക്കിയെ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രശംസിച്ചിരുന്നു. തുര്‍ക്കിയുമായുള്ള ബന്ധം ശക്തമാക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 3.6 ദശലക്ഷം സിറിയക്കാരാണ് തുര്‍ക്കിയില്‍ അഭയം തേടിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യം കൂടിയാണ് തുര്‍ക്കി.

Related Articles