Current Date

Search
Close this search box.
Search
Close this search box.

സമുദ്ര കരാര്‍: പ്രതിബദ്ധത അറിയിച്ച് ലിബിയയും തുര്‍ക്കിയും

അങ്കാറ: ലിബിയന്‍ ഇടക്കാല പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബീബയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വിവാദമായ 2019ലെ സമുദ്ര കരാറിനോടുള്ള പ്രതിബദ്ധത അറിയിച്ചു. ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബീബയുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഉര്‍ദുഗാന്‍ സംസാരിക്കുകയായരുന്നു. ഈ സമുദ്ര കരാറില്‍ സൈപ്രസും ഗ്രീസും ഒപ്പുവെച്ചിരുന്നു. അധികാരമേറിയ ശേഷമുള്ള ലിബിയന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ലിബിയന്‍ ഐക്യത്തിനും, പുനര്‍നിര്‍മാണത്തിനും, രാജ്യത്തെ സൈന്യത്തിനും ഉര്‍ദുഗാന്‍ പിന്തുണ അറിയിച്ചു.

ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയിലെ കോവിഡ് വ്യാപനം തടയുന്നതിന് സഹായമായി ട്രിപളിയില്‍ ആശുപത്രിയുള്‍പ്പെടെ 150000 ഡോസ് കോവിഡ് -19 വാക്‌സിന്‍ തുര്‍ക്കി നല്‍കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ലിബിയയിലെ ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് സത്യപ്രതിജ്ഞ ചെയ്തത്. 2021 ഡിസംബര്‍ 24ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഇടക്കാല സര്‍ക്കാരാണ് രാജ്യത്തെ നയിക്കുക.

Related Articles