Current Date

Search
Close this search box.
Search
Close this search box.

താലിബാനുമായി സമാധാന ചര്‍ച്ച പുന:രാരംഭിച്ചുവെന്ന് ട്രംപ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം മുന്‍കൂട്ടി പ്രഖ്യാപിക്കാതെ അഫ്ഗാന്‍ സന്ദര്‍ശിക്കാനെത്തിയ വേളയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിലെ ബഗ്രാം എയര്‍ബേസ് ക്യാംപ് സന്ദര്‍ശിച്ച ട്രംപ് സൈനികരോട് നന്ദിപ്രകടനം നടത്തി.

യു.എസ് പ്രസിഡന്റ് ആയതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ അഫ്ഗാന്‍ സന്ദര്‍ശനമാണിത്. സമാധാന ചര്‍ച്ചകളുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കഴിഞ്ഞയാഴ്ച പരസ്പരം തടവുകാരെ കൈമാറിയിരുന്നു. ഇതിനു നന്ദി അറിയിക്കാന്‍ കൂടിയാണ് ട്രംപ് അഫ്ഗാനിലെത്തിയത്. താലിബാനുമായി ഞങ്ങള്‍ ചര്‍ച്ച നടത്തി ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ക്ക് അതില്‍ താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ വെടിനിര്‍ത്തല്‍ കരാറില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. അത് മിക്കവാറും ആ രീതിയില്‍ നടപ്പാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles