Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി എസ്-400 മിസൈല്‍ വാങ്ങുന്നതില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് ട്രംപ്

അങ്കാറ: തുര്‍ക്കി റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങുന്നതില്‍ വീണ്ടും അതൃപ്തി ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്. ജി 20 ഉച്ചകോടിയുടെ ഭാഗമായി ജപ്പാനിലെ ഒസാക്കയില്‍ വെച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അതൊരു പ്രശ്‌നമാണെന്നും അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞത്. തുര്‍ക്കി ഞങ്ങളുടെ ഒരു സുഹൃത്താണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഇരുവരും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വികസിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ വലിയ വ്യാപാര പങ്കാളികളാണ്. അതിനിയും വലുതാകാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാറ്റോ സഖ്യത്തിലുള്ള രണ്ട് അംഗരാജ്യങ്ങള്‍ തമ്മില്‍ എസ് 400 മിസൈല്‍ വിഷയത്തില്‍ നേരത്തെ തന്നെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ഇരുവരും തമ്മില്‍ ഒസാക്കയില്‍ വച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. റഷ്യയില്‍ നിന്നും മിസൈല്‍ വാങ്ങുന്നതിന് അമേരിക്ക എതിരാണെങ്കിലും തുര്‍ക്കി കരാറുമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിരുന്നത്.

Related Articles