Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനിലേക്ക് പോകണമെന്നാക്രോശിച്ച് തൃശൂരില്‍ വീട്ടയ്മ്മക്ക് മര്‍ദ്ദനം

തൃശൂര്‍: രാജ്യംവിട്ട് പോവണമെന്ന് ആക്രോശിച്ച് വീട്ടമ്മയ്ക്കു നേരെ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ആക്രമണം. തൃശൂര്‍ മണ്ണൂത്തി മുല്ലക്കരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയ മണ്ണൂത്തി മുല്ലക്കര സ്വദേശി ജമീലയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസിയും സംഘ്പരിവാര്‍ പ്രവര്‍ത്തകനുമായ ബാബുവാണ് മര്‍ദിച്ചത്. എന്നാല്‍ ആക്രമിക്ക് മാനസികാസ്യസ്ഥമുണ്ടെന്നാണ് പൊലിസ് ഭാഷ്യം.

നിങ്ങള്‍ ഇവിടെ താമസിക്കേണ്ടവരല്ലെന്നും നിങ്ങള്‍ക്കിവിടെ സ്ഥലമില്ലെന്നും ഇന്ത്യയില്‍ നിന്ന് പോകണമെന്നും ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ജമീല മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ നടുവിന് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു. പിന്നീട് നാട്ടുകാരെത്തിയതോടെ ആക്രമിയില്‍ നിന്നും ജമീലയെ രക്ഷപ്പെടുത്തിയത്.

പിന്നീട് മണ്ണുത്തി പൊലിസ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, ആക്രമിയെ പോലിസ് മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നതായി സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Related Articles