Current Date

Search
Close this search box.
Search
Close this search box.

ബീഹാറില്‍ പശു മോഷ്ടാക്കളെന്നാരോപിച്ച് മൂന്ന് പേരെ അടിച്ചു കൊന്നു

പറ്റ്‌ന: രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലപാതകം അവസാനിക്കുന്നില്ല. ബീഹാറില്‍ പശു മോഷ്ടാക്കളെന്നാരോപിച്ച് മൂന്ന് പേരെയാണ് സംഘ്പരിവാര്‍ ഗുണ്ടകള്‍ അടിച്ചു കൊന്നത്. സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ വെള്ളിയാഴ്ച രാവിലൊണ് സംഭവം. പശുവിനെ മോഷ്ടിക്കാന്‍ ഒരു സംഘം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന വ്യാപക പ്രചാരണം നടത്തിയാണ് നാട്ടുകാര്‍ ഒരുമിച്ചു കൂടി മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്.

പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കര്‍ശന സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. അയല്‍ ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതുവരെ ആരെയും പൊലിസ് അറസ്റ്റു ചെയ്തിട്ടില്ല.
ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നിയമനിര്‍മാണം പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞയാഴ്ച ബിഹാറിലെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles