Current Date

Search
Close this search box.
Search
Close this search box.

ടെക്‌സാസില്‍ പള്ളി കത്തിച്ചയാള്‍ക്ക് 24 വര്‍ഷം തടവുശിക്ഷ

ടെക്‌സാസ്: യു.എസിലെ ടെക്‌സാസില്‍ മുസ്‌ലിം പള്ളി തീവെച്ച് നശിപ്പിച്ചയാള്‍ക്ക് 24 വര്‍ഷം തടവുശിക്ഷ. 26കാരനായ മാര്‍ക് പെരസ് എന്ന ആക്രമിക്കാണ് കോടതി തടവു ശിക്ഷ വിധിച്ചത്. 2017 ജനുവരി 28ന് ടെക്‌സാസിലെ ഇസ്ലാമിക് സെന്ററിനു നേരെയാണ് പെരസിന്റെ നേതൃത്വത്തില്‍ ആക്രമണം അരങ്ങേറിയത്. വിദ്വേഷപ്രചാരണം നടത്തിയെന്നാണ് കേസ്.

നമ്മുടെ സമൂഹത്തില്‍ ബാധിച്ച കാന്‍സര്‍ ആണ് പെരസിനെപ്പോലുള്ളവരെന്ന് ശിക്ഷ വിധിച്ച യു.എസ് ജില്ലാ ജഡ്ജി ജോണ്‍ റെയ്‌നി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തിന് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സാസിലെ ഫെഡറല്‍ കോടതിയില്‍ ഒരാഴ്ചത്തെ വിചാരണക്കു ശേഷമാണ് ശിക്ഷ വിധിച്ചത്. വിദ്വേഷവും വെറുപ്പും പ്രകടമാക്കുന്ന കേസാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 2017 ജനുവരി 15ന് സമാനമായ സംഭവം അരങ്ങേറിയതായും കോടതി ചൂണ്ടിക്കാട്ടി. പെരസ് രാത്രി പള്ളിയിലേക്ക് അതിക്രമിച്ചു കയറി പേപ്പര്‍ കൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. പള്ളി തകര്‍ത്തതില്‍ പെരസ് ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്തതായും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles