Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വിദ്യാര്‍ത്ഥിനിക്ക് യു.എസിലെ സ്‌കൂള്‍ ടോയ്‌ലെറ്റില്‍ മര്‍ദനം

വാഷിങ്ടണ്‍: സിറിയന്‍ അഭയാരത്ഥിയായ വിദ്യാര്‍ത്ഥിനിക്കു നേരെ അമേരിക്കയിലെ സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥിനിയുടെ മര്‍ദനം. സ്‌കൂളിലെ ടോയ്‌ലെറ്റില്‍ വെച്ചാണ് യു.എസ് വംശജയായ പെണ്‍കുട്ടി 15കാരിയായ ഷൈമയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിനടുത്ത് ചാര്‍ട്ടീസ് വാലി ഹൈസ്‌കൂളിലാണ് സംഭവം. ഹിജാബ് ധാരിയായ ഷൈമ ടോയ്‌ലെറ്റില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന സീനിയര്‍ പെണ്‍കുട്ടി ഷൈമയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ ഷൈമയെ അടിക്കുകയും തറയിലേക്ക് തള്ളിയിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതും വീഡിയോവില്‍ വ്യക്തമാണ്. സീനിയര്‍ പെണ്‍കുട്ടിയുടെ കൈയില്‍ ഇലക്ട്രോണിക് സിഗരറ്റ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യു.എസിലെ ഏറ്റവും വലിയ മുസ്ലിം മനുഷ്യാവകാശ സംഘടനയായ സി.എ.ഐ.ആര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വംശീയാധിക്ഷേപമാണെന്നും പൊലിസ് അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Articles