Current Date

Search
Close this search box.
Search
Close this search box.

ഉമർ ബശീറിനു ശേഷം സുഡാനില്‍ ആദ്യത്തെ മന്ത്രിസഭ രൂപീകരിച്ചു

കാര്‍തൂം: സുഡാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ഉമർ ബശീറിനെ ജനകീയ വിപ്ലവത്തിലൂടെ അധികാരത്തില്‍ നിന്നും താഴെയിറക്കിയ ശേഷം ആദ്യമായി പുതിയ മന്ത്രിസഭ രൂപീകരിച്ചു. വെള്ളിയാഴ്ച പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് ആണ് പുതിയ 18 മന്ത്രിമാരടങ്ങിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചത്. ഇതിലേക്ക് രണ്ടു പേരെ കൂടി കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഡാനിലെ ആദ്യത്തെ വനിത വിദേശകാര്യ മന്ത്രിയും ക്യാബിനറ്റില്‍ ഉള്‍പ്പെടും. മുന്‍ ലോക ബാങ്ക് സാമ്പത്തിക വിദഗ്ദ കൂടിയാണിവര്‍.

മാസങ്ങള്‍ നീണ്ട രൂക്ഷമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് സുഡാനില്‍ പുതിയ ഭരണ കൗണ്‍സില്‍ അധികാരത്തിലെത്തിയത്. ജനങ്ങളുടെ ഭാഗത്തു നിന്നും സൈന്യത്തിന്റെ ഭാഗത്തുനിന്നുമുള്ള നേതാക്കള്‍ സംയുക്തമായി രൂപീകരിച്ച 11 അംഗ ഭരണസമിതിയാണ് അധികാരമേറ്റെടുത്തത്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ പരമാധികാര കൗണ്‍സില്‍ ആണ് രാജ്യം ഭരിക്കുക.

നീണ്ട 30 വര്‍ഷം സുഡാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ഉമർ ബശീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ട്രാന്‍സിഷണല്‍ മിലിട്ടറി കൗണ്‍സിലിനെതിരെയും ജനങ്ങള്‍ സമരം നടത്തി. രാജ്യത്ത് തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.

Related Articles