Current Date

Search
Close this search box.
Search
Close this search box.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍: ഈ മാസം 21ന് വിധി പറയും

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഏറെ ശ്രദ്ധയാര്‍ജിച്ച സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡിസംബര്‍ 21ന് വിധി പറയും. സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറയുക. കേസിലെ വാദം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

2005 നവംബര്‍ 26നാണ് ഗുജറാത്തില്‍ വെച്ച് സൊഹ്‌റാബുദ്ദീന്‍ ശെയ്ഖിനെയും ഭാര്യ കൗസറിനെയും കൊലപ്പെടുത്തുന്നത്. തീവ്രവാദിയാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് പദ്ധതിയിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഏക ദൃക്‌സാക്ഷിയായ തുളസി റാം പ്രജാപതിയും ഒരു വര്‍ഷത്തിനു ശേഷം കൊല്ലപ്പെട്ടിരുന്നു.

Related Articles