Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കുന്ന കാര്യം എത്രയും പെട്ടെന്ന് തീരുമാനിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കുന്ന കാര്യം എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇതിനെതിരെ അബ്ദുല്ലയുടെ സഹോദരി സമര്‍പ്പിച്ച ഹരജിയുമായി കോടതി മുന്നോട്ടു പോകുമെന്നും കോടതി അറിയിച്ചു.

‘ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അത് എത്രയും പെട്ടന്ന് ചെയ്യണം. അല്ലെങ്കില്‍ കോടതി അദ്ദേഹത്തിന്റെ സഹോദരിയുടെ വാദം പരിഗണിക്കും’, കോടതി പറഞ്ഞു. കഴിഞ്ഞ ഏഴു മാസമായി ഇദ്ദേഹം ശ്രീനഗറിലെ സ്വവസതിയില്‍ തടവില്‍ കഴിയുകയാണ്. അതേസമയം, കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുകശ്മീര്‍ ഭരണകൂടമാണ് അദ്ദേഹത്തിന്റെ വീട്ടുതടങ്കല്‍ പിന്‍വലിച്ചതായി അറിയിച്ചത്.

ഉമര്‍ അബ്ദുല്ല പിതാവും മറ്റു നേതാക്കളുമൊത്ത് 2019 ഓഗസ്റ്റ് 5 മുതല്‍ ശ്രീനഗറില്‍ വീട്ടുതടങ്കലിലാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് പൊതുസുരക്ഷാ നിയമപ്രകാരം രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.

മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും വീട്ടുതടങ്കലില്‍ തന്നെയാണ്. സാധാരണ രീതിയില്‍ തീവ്രവാദികള്‍ക്കും വിഘടന വാദി നേതാക്കള്‍ക്കുമെതിരെ പ്രയോഗിക്കുന്ന രണ്ട് വര്‍ഷം വിചാരണ കൂടാതെ തടവിലടക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് നേരെ പ്രയോഗിച്ചിരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് ദേശീയഅന്താരാഷ്ട്ര തലത്തില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Related Articles