Current Date

Search
Close this search box.
Search
Close this search box.

മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ്യ സിങ് ഠാകൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: വിഖ്യാതമായ മലേഗാവ് സ്‌ഫോടനക്കേസ് പ്രതി സ്വാധി പ്രജ്ഞ സിങ് ഠാഖൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബുധനാഴ്ചയാണ് അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി എ.എന്‍.ഐ അടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഈ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും ജയിക്കുമെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കു വേണ്ടി പ്രത്യേക സീറ്റ് മാറ്റിവെച്ചിട്ടില്ല. എന്നാല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെതിരെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍പ് മധ്യപ്രദേശിലെ പാര്‍ട്ടി ഓഫിസില്‍ ചെന്ന് ബി.ജെ.പി നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ രണ്ട് മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് 40 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയാണ് മലേഗാവ്. മുസ്‌ലിം പള്ളിക്ക് സമീപം നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെല്ലാം മുസ്‌ലിംകളായിരുന്നു. കേസില്‍ സ്വാധിയും ലഫ്. കേണല്‍ പ്രസാദ് പുരോഹിതും അറസ്റ്റിലായിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

Related Articles