Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: ജനകീയ പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ ഹരീരി മുട്ടുമടക്കി

ബെയ്‌റൂത്: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തുടര്‍ന്ന ശക്തമായ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി മുട്ടുകുത്തി. ചൊവ്വാഴ്ചയാണ് പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഹരീരി രാജി വെച്ചൊഴിഞ്ഞത്. രാജി പ്രഖ്യാപനത്തോടെ ലെബനാനിന്റെ തെരുവുകളിലെ പ്രക്ഷോഭങ്ങളെല്ലാം പിന്നീട് ആഹ്ലാദപ്രകചനങ്ങളായി മാറുകയായിരുന്നു.

രാജ്യത്തെ പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി രാജി സമര്‍പ്പിക്കുന്നുവെന്നാണ് ഹരീരി പ്രസിഡന്റ് മൈക്കല്‍ ഔന്‍സിന് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെക്കണമെന്നായിരുന്നു ജനങ്ങളു
െപ്രധാന ആവശ്യം. സമരക്കാരെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം സമരക്കാര്‍ തള്ളിക്കളയുകയായിരുന്നു.

ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും സമരം ശക്തിയാര്‍ജിക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടും സര്‍ക്കാരിന്റെ രാജി എന്ന ആവശ്യത്തില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോവാന്‍ സമരക്കാര്‍ തയാറായില്ല.

രാജ്യത്തിന്റെ വൈവിധ്യങ്ങളായ ജനസമൂഹങ്ങള്‍ ഒറ്റക്കെട്ടായാണ് സമരത്തില്‍ അണിനിരന്നത്. പ്രധാന റോഡുകള്‍ ബാരിക്കേഡുകള്‍ വെച്ച് ഉപരോധിച്ചും വാഹനങ്ങള്‍ തടഞ്ഞും ജനങള്‍ തെരുവിലായിരുന്നു.

നേരത്തെ വിഷയം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് അറിയിച്ച ലെബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഓന്‍സിന്റെ ആവശ്യവും സമരക്കാര്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ രാജി വെച്ചതിന് ശേഷമേ ചര്‍ച്ചക്ക് സന്നദ്ധമാകൂ എന്നാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിനെ അറിയിച്ചത്.

Related Articles