Current Date

Search
Close this search box.
Search
Close this search box.

റഷ്യയില്‍ നിന്നും വാങ്ങുന്ന എസ്-400 മിസൈലുകള്‍ തുര്‍ക്കിയിലെത്തി

അങ്കാറ: അമേരിക്കയുടെ ശക്തമായ ഏതിര്‍പ്പിനിടെ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എസ് 400 മിസൈലുകള്‍ വഹിച്ചുള്ള ആദ്യത്തെ കപ്പല്‍ ചരക്ക് തുര്‍ക്കിയിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് വക വെക്കാതെയാണ് തുര്‍ക്കി യുദ്ധ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നത്.

2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എസ് 400 മിസൈലുകളാണ് തുര്‍ക്കി റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യത്തെ ചരക്ക് ആണ് അങ്കാറയിലെത്തിയത്. തുര്‍ക്കി പ്രതിരോധ മന്ത്രാലയാണ് വെള്ളിയാഴ്ച ഇക്കാര്യമറിയിച്ചത്. അത്യാധുനിക വ്യോമ പ്രതിരോധ യുദ്ധോപകരണങ്ങളുടെ ആദ്യത്തെ ഗ്രൂപ്പ് ഇന്ന് അങ്കാറയിലെ മര്‍ടഡ് എയര്‍ബേസില്‍ എത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്. ബാക്കി ഭാഗങ്ങളുടെ ഇറക്കുമതി വരും ദിവസങ്ങളില്‍ തുടരുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2019 ഒക്ടോബറോടെയാണ് മിസൈലുകള്‍ പ്രവര്‍ത്തനക്ഷമമാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. നാറ്റോ അംഗരാഷ്ട്രമായ തുര്‍ക്കി റഷ്യയില്‍ നിന്നും അത്യാധുനിക മിസൈല്‍ വാങ്ങരുതെന്ന് കരാറുമായി മുന്നോട്ടു പോയാല്‍ തുര്‍ക്കി സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാറില്‍ നിന്ന് തുര്‍ക്കി പിന്മാറണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു.

Related Articles