ധാക്ക: അഭയാര്‍ത്ഥികളുടെ മുങ്ങിമരണ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി പതിനഞ്ചിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മരിച്ചു. അമ്പതോളം പേരെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപിനടുത്താണ് ബോട്ട് മറിഞ്ഞത്. അറുപതിലധികം പേരെ ജീവനോടെ കരക്കെത്തിച്ചു. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. മൃതദേഹങ്ങളെല്ലാം സ്ത്രീകളുടെയും കുട്ടികളുടെയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .