Current Date

Search
Close this search box.
Search
Close this search box.

ടിപ്പു ജയന്തി ഉപേക്ഷിക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഉപേക്ഷിക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കിരിനോട് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും നവംബര്‍ 10നാണ് മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം വിപലുമായ പരിപാടികളോടെ ആഘോഷിക്കാറുള്ളത്.

ഈ വര്‍ഷം 18ാമത് ജയന്തി ആഘോഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ ആയ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ അധികാരമേറ്റെടുത്ത ബി.ജെ.പിയുടെ യെദിയൂരപ്പ സര്‍ക്കാര്‍ ആഘോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ ഒരു കൂട്ടം ആക്റ്റിവിസ്റ്റുകള്‍ പൊതുതാല്‍പര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് തീരുമാനം പുനപരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ രണ്ട് മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടത്. സര്‍ക്കാരിന് മന്ത്രിസഭ പോലും ഇല്ലാതിരുന്ന ജൂലൈയില്‍ ഒറ്റ ദിവസം കൊണ്ടാണ് ഭരണകൂടം ഈ തീരുമാനം കൈകൊണ്ടതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

Related Articles