Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം തുപടുമെന്ന് ഈജിപ്തും സൗദിയും

റിയാദ്: ഖത്തറിനെതിരെ തങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുമെന്ന് ഈജിപ്തും സൗദിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ടെലിവിഷന്‍ ചാനല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തറിനെതിരെയുള്ള ഉപരോധത്തില്‍ ഒരു ഇളവും വരുത്തില്ല. കെയ്‌റോവില്‍ വെച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇരു രാജ്യങ്ങളും ഇത്തരത്തില്‍ സംയുക്ത പ്രഖ്യാപനം നടത്തിയത്. 2017 ജൂണ്‍ മുതലാണ് ഖത്തറിനെതിരെ സൗദി,ഈജിപ്ത്,യു.എ.ഇ,ബഹ്‌റൈന്‍ തുടങ്ങിയ നാല് അറബ് രാജ്യങ്ങള്‍ കര,വ്യോമ,നാവിക മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ബിന്‍ സല്‍മാന്‍ കെയ്‌റോവിലെത്തിയത്. തുടര്‍ന്ന് അവിടെ നിന്നും തുനീഷ്യയിലേക്കും 30ന് അര്‍ജന്റീനയിലേക്കും അദ്ദേഹം യാത്ര തിരിക്കും.

Related Articles