Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേലില്‍ വീണ്ടും പ്രതിഷേധം

തെല്‍ അവീവ്: ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും പ്രതിഷേധം. അഴിമതി വീരന്‍ നെതന്യാഹു രാജി വെച്ചേ തീരൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇസ്രായേലികള്‍ ജറൂസലേം അടക്കമുള്ള പ്രധാന നഗരങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും നെതന്യാഹുവിനെതിരെ നിലനില്‍ക്കുന്ന അഴിമതി ആരോപണവും ഉയര്‍ത്തിപ്പിടിച്ചാണ് ജനം തെരുവിലിറങ്ങിയത്.

നേരത്തെ ഇസ്രായേലില്‍ ഭരണ പ്രതിസന്ധി നിലനിന്നിരുന്നു. ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ തെരഞ്ഞെടുപ്പ് നടന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യധാര പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സംയുക്ത സര്‍ക്കാര്‍ രൂപീകരിച്ച് നെതന്യാഹു അധികാരം ഉറപ്പിക്കുകയായിരുന്നു. പരസ്പര ധാരണ പ്രകാരം ആദ്യത്തെ പകുതിയില്‍ നെതന്യാഹു ആണ് പ്രധാനമന്ത്രി പദം അലങ്കരിക്കുക. ഇതിനിടെയാണ് നെതന്യാഹുവിനെതിരെ വീണ്ടും ജനകീയ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുന്നത്.

Related Articles