ബഗ്ദാദ്: രാജ്യത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞ പോളിങ്. വര്‍ഷങ്ങിള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പോളിങാണിത്. 2003ലെ യു.എസ് നേതൃത്വത്തിലുള്ള അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് നിലവില്‍വന്ന ജനാധിപത്യ സംവിധാനത്തിന് പിന്തുണ കുറയുകയാണ്. യോഗ്യരായ 41 ശതമാനം വോട്ടര്‍മാര്‍ ഞായറാഴ്ചയിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായി ഇറാഖ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
ദീര്‍ഘകാലം രാജ്യത്ത് ഭരണം നടത്തിയിരുന്ന സദ്ദാം ഹുസൈനെ 2003ല്‍ പുറത്താക്കിയത് മുതല്‍ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
2018ലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ രേഖപ്പെടുത്തിയത് 44.5 ശതമാനമായിരുന്നു. 48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച സ്വതന്ത്ര ബോഡി അറിയിച്ചു.