Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ സമാധാനം പുലരുമോ ? ഖത്തറില്‍ സമാധാന ചര്‍ച്ച

കാബൂള്‍: ദീര്‍ഘകാലമായി വെടിയൊച്ചകള്‍ക്കും ബോംബ് സ്‌ഫോടന വാര്‍ത്തകളും മാത്രം കേള്‍ക്കുന്ന അഫ്ഗാന്‍ താഴ്‌വരകളില്‍ സമാധാനത്തിന് വഴിയൊരുങ്ങുന്നു. യു.എസും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കം. ചര്‍ച്ചക്കായി അഫ്ഗാനിലെ താലിബാന്‍ മുതിര്‍ന്ന നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ കഴിഞ്ഞ ദിവസം ഖത്തറിലെത്തി.

യു.എസുമായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചയാണ് ദോഹയില്‍ വെച്ച് നടക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 17 വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുദ്ധ രംഗത്തെ പ്രധാന കക്ഷികള്‍ തമ്മില്‍ മധ്യസ്ഥ ചര്‍ച്ചക്ക് ശ്രമിക്കുന്നത്. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ക്കാണ് വരും ദിവസങ്ങളില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തുടക്കമാവുക. യു.എസ് പ്രതിനിധിയായി സല്‍മായ് ഖാലിസാദ് ആണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ എട്ടു വര്‍ഷമായി മുല്ല അബ്ദുല്‍ ഗനി പാകിസ്ഥാനില്‍ തടവിലായിരുന്നു. കഴിഞ്ഞ മാസം ഖത്തറില്‍ വെച്ച് നടന്ന യു.എസ്-താലിബാന്‍ ചര്‍ച്ചയില്‍ ഏറെ പുരോഗതിയുണ്ടായിരുന്നുവെന്നും അഫ്ഗാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സല്‍മായ് ഖാലിസാദ് പറഞ്ഞു.

Related Articles