Current Date

Search
Close this search box.
Search
Close this search box.

പതിനഞ്ച് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പിനൊരുങ്ങി ഫലസ്തീന്‍

റാമല്ല: ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആഭ്യന്തര വിഭാഗീയത അവസാനിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ഫലസ്തീന്‍. ഈ വര്‍ഷാവസാനമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. പതിനഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ലമെന്ററി-പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണെന്ന് ഫല്‌സതീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു.

ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്വയംഭരണം പരിമിതപ്പെടുത്തിയ ഫലസ്തീന്‍ അതോറിറ്റി മെയ് 22ന് നിയമസഭാ തെരഞ്ഞെടുപ്പും ജൂലൈ 31ന് പ്രസിഡന്‍ഷ്യല്‍ വോട്ടെടുപ്പും നടത്തുമെന്ന് മഹ്മൂദ് അബ്ബാസ് ഓഫീസ് വെള്ളിയാഴ്ച വ്യക്തമാക്കുകയായിരുന്നു.

അവസാനമായി 2006ല്‍ നടന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഹമാസ് അപ്രതീക്ഷിതമായി വജയംവരിക്കുകയും തുടര്‍ന്ന് ആഭ്യന്തരമായി രാഷ്ട്രീയ അസ്വസ്ഥതകള്‍ രൂപപ്പെടുകയായിരുന്നു. ശേഷം, 2007ല്‍ ഹമാസ് ഗസ്സ മുനമ്പ് പിടിച്ചെടുക്കുകയും, അത് മറ്റൊരു തെരഞ്ഞെടുപ്പിന് കാലതാമസം സൃഷ്ടിക്കുകയുമായിരുന്നു. 2007ല്‍ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ ഉപരോധം ഗസ്സക്ക് മേല്‍ തുടരുകയാണ്.

Related Articles