Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതാനൊരുങ്ങി ഇസ്രായേല്‍

ജറൂസലം: ഫലസ്തീന്‍ പാഠപുസ്തകങ്ങള്‍ നിരോധിക്കാനും തിരുത്തിയെഴുതാനുമുള്ള ഇസ്രായേല്‍ ജറൂസലം മുനിസിപ്പാലിറ്റിയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍തിക്കളും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇസ്രായേല്‍ പാഠ്യപദ്ധതി കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. നൂറിലധികം വിദ്യാലയങ്ങളാണ് തിങ്കളാഴ്ച രാവിലെ അടച്ചുപൂട്ടിയത്. രക്ഷിതാക്കളുടെ ഏകോപന സമിതിയും ജറൂസലമിലെ ഫലസ്തീന്‍ ദേശീയ, ഇസ്‌ലാമിക് സേനയും സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്തു.

അടഞ്ഞുകിടക്കുന്ന, ശൂന്യമായ ക്ലാസ് മുറികളുടെ ചിത്രങ്ങള്‍ നിവാസികളും മാധ്യമപ്രവര്‍ത്തകരും തിങ്കളാഴ്ച രാവിലെ പങ്കുവെച്ചിരുന്നു. ഇസ്രായേലിന്റെ ശ്രമം വിജയിച്ചാല്‍, ജറൂസലമിലെ 90 ശതമാനം വിദ്യാഭ്യാസത്തില്‍ അവര്‍ക്ക് നിയന്ത്രണമുണ്ടാകും -രക്ഷിതാക്കളുടെ ഏകോപന സമിതി നേതാവ് അല്‍ ഷമാലി പറഞ്ഞു.

ജറൂസലമില്‍ 28ഓളം വിദ്യാലയങ്ങളുണ്ട്. നഴ്‌സറി വിദ്യാലയങ്ങള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 115000 വിദ്യാര്‍ഥികള്‍ വിവിധ സ്ഥാപനങ്ങളിലായി പഠിക്കുന്നുണ്ട്. 90-95 ശതമാനം വിദ്യാലയങ്ങളിലും സമരം നടക്കുന്നുണ്ടെന്ന് അല്‍ ഷമാലിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles