Current Date

Search
Close this search box.
Search
Close this search box.

മകനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ പിതാവിനെ വെടിവെച്ച് വീഴ്ത്തി ഇസ്രായേല്‍ സൈന്യം

ജറൂസലം: ഫലസ്തീന്‍ പൗരന്‍ സമീര്‍ അസ്‌ലാനെ ഇസ്രായേല്‍ സൈന്യം വ്യാഴാഴ്ച പുലര്‍ച്ചെ വധിച്ചു. ജറൂസലമിന് വടക്കുള്ള ഖലന്ദിയ ക്യാമ്പിലെ റെയ്ഡിനിടെയാണ് സമീര്‍ അസ്‌ലാനെ ഇസ്രായേല്‍ സൈന്യം വധിച്ചത്. 24 മണിക്കൂറിനിടെ സൈന്യം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ഫലസ്തീനിയാണ് സമീര്‍ അസ്‌ലാന്‍. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ പ്രാന്തപ്രദേശത്തുള്ള ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന 41കാരനായ സമീര്‍ അസ്‌ലാന്‍ നെഞ്ചിന് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇസ്രായേല്‍ സൈന്യം തന്റെ മകനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച അസ്‌ലാനെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കില്‍ വിവിധയിടങ്ങളിലായി ഇസ്രായേല്‍ രണ്ട് ഫലസ്തീനികളെ ബുധനാഴ്ച വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles