Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ മാത്രം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികളടക്കമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 50 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ വലുപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും എന്നാല്‍ ചെറിയ പള്ളികളില്‍ എണ്ണം കുറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ മത നേതാക്കളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമസ്‌കരിക്കാനെത്തുന്നവര്‍ നമസ്‌കാര പായ കൊണ്ടുവരണം. പള്ളിയിലെ ടാങ്കില്‍ നിന്നും അംഗശുദ്ധി വരുത്തുന്നതിന് പകരം ടാപ്പില്‍ നിന്നും അംഗശുദ്ധി വരുത്തണമെന്നും മിക്ക പള്ളികളിലും ഇക്കാര്യം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന രാഷ്ട്രീയ കക്ഷി യോഗത്തിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 

Related Articles