Current Date

Search
Close this search box.
Search
Close this search box.

അബൂദബി കിരീടാവകാശിയുമായി ഉടന്‍ ചര്‍ച്ച നടത്തും: നെതന്യാഹു

തെല്‍ അവീവ്: സെപ്റ്റംബര്‍ 15ന് ഒപ്പുവെച്ച ഇസ്രായേല്‍-യു.എ.ഇ കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതായും അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

താനും നെതന്യാഹുവും ചേര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും മേഖലയിലെ സമാധാനത്തിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പിന്നീട് സായിദ് അല്‍ നഹ്‌യാന്‍ ട്വീറ്റ് ചെയ്തു.

യു.എ.ഇയുമായുണ്ടാക്കിയ കരാറിന് വോട്ടെടുപ്പിലൂടെ അംഗീകാരം ലഭിച്ചതായി ഇസ്രായേല്‍ മന്ത്രിസഭ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ വെച്ചാണ് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

Related Articles