Current Date

Search
Close this search box.
Search
Close this search box.

അസമിലെ കുടിയൊഴിപ്പിക്കല്‍ മേഖല മുസ്‌ലിം ലീഗ് സംഘം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ആസാമില്‍ ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ കുടിയൊഴിപ്പിക്കപ്പെട്ട മേഖല മുസ്‌ലിം ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. നിരാലംബരായ മനുഷ്യര്‍ക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നരനായാട്ട് നടത്തിയ പ്രദേശമാണ് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയത്. ഥല്‍പൂര്‍, ഗൊരുഖുതി, ദറാങ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

വാര്‍ത്തകളില്‍ കാണുന്നതിനേക്കാള്‍ ഭീകരമാണ് അസമിലെ സ്ഥിതിഗതികളെന്നും കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടപ്പാക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇത് ഞെട്ടിക്കുന്നതും രാജ്യത്തിന് അപമാനകരവുമാണ്.
ഇതുവരെ മൂന്നു പേരെ വെടിവെച്ച് കൊന്നെന്നു മാത്രമല്ല, മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു മുസ്ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles