Current Date

Search
Close this search box.
Search
Close this search box.

മൊറോകോയില്‍ 5600 തടവുകാര്‍ക്ക് മാപ്പ് നല്‍കി

റാബത്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ജയില്‍പുള്ളികളെ താല്‍ക്കാലികമായും സ്ഥിരമായും വിട്ടയക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ കഴിഞ്ഞ ദിവസം 5654 തടവുകാര്‍ക്കാണ് മാപ്പു നല്‍കി ജയില്‍ മോചിതരാക്കപ്പെട്ടത്.

രാജ്യത്ത് ജയിലുകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇതു മൂലം രോഗം എളുപ്പത്തില്‍ പടരുമെന്ന് കണക്കുകൂട്ടിയാണ് ഇത്രയും പേര്‍ക്ക് മൊറോക്കന്‍ രാജാവ് കിംങ് മുഹമ്മദ് ആറാമന്‍ മാപ്പ് നല്‍കിയത്. ഞായറാഴ്ച നീതികാര്യ മന്ത്രിയാണ് ഇക്കാര്യമറിയിച്ചത്. തടവുകാരുടെ പ്രായം,ആരോഗ്യം,മികച്ച സ്വഭാവം,തടവ് കാലാവധി എന്നിവയെല്ലാം പരിഗണിച്ചാണ് വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിര ആരോഗ്യസ്ഥിതിയും ആവശ്യമായ മുന്‍കരുതലുകളുമായി ബന്ധപ്പെടുത്തിയും അസാധാരണമായ സാഹചര്യങ്ങളെ തുടര്‍ന്നാണ് ഇത്രയും ആളുകളെ വിട്ടയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊറോക്കോയില്‍ ഇതിനകം 66 പേര്‍ കോവിഡ് ബാധിച്ച് കൊല്ലപ്പെടുകയും 960 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles