Current Date

Search
Close this search box.
Search
Close this search box.

പശുവിന്റെ പേരില്‍ വീണ്ടും: ബിഹാറില്‍ വൃദ്ധനെ തല്ലിക്കൊന്നു

പറ്റ്‌ന: ബീഹാറില്‍ പശുവിന്റെ പേരില്‍ വീണ്ടും സംഘ്പരിവാറിന്റെ ആള്‍ക്കൂട്ടക്കൊലപാതകം. പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വൃദ്ധനെ ഗോരക്ഷകരെന്ന പേരിലുള്ള സംഘ്പരിവാര്‍ ഗുണ്ടകള്‍ അടിച്ചുകൊല്ലുകയായിരുന്നു. 55കാരനായ കാബൂള്‍ മിയാനാണ് കൊല്ലപ്പെട്ടത്. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നക്ക് സമീപം സിമര്‍ബനി ഗ്രാമത്തിലാണ് സംഭവം. വടികളും കല്ലുമുപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഡിസംബര്‍ 29ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായ കാബൂള്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്നും ഉപദ്രവിക്കരുതെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും മരണം ഉറപ്പാക്കുന്നത് വരെ മര്‍ദിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ പോലും അഴിച്ചുമാറ്റിയായിരുന്നു എ.ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അരാരിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കെ.പി സിംങ് പറഞ്ഞു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles