Current Date

Search
Close this search box.
Search
Close this search box.

കാണാതായ പ്രിന്‍സസ് ലതീഫ കുടുംബത്തിന്റെ കൂടെയുണ്ടെന്ന് യു.എ.ഇ

അബൂദാബി: ദുബൈയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ട രാജകുമാരി ലത്തീഫ ദുബൈയില്‍ കുടുംബത്തിന്റെ കൂടെയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ 33കാരി ലതീഫയുടെ ചിത്രങ്ങളും സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. മുന്‍ യു.എന്‍ ഹൈക്കമ്മീഷണര്‍ മേരി റോബിന്‍സണുമൊത്ത് യു.എ.ഇയില്‍ കഴിയുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതു മാസത്തിലേറെയായി ലത്വീഫയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ വീട്ടുതടങ്കലിലാണെന്നും അവര്‍ കടുത്ത മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും സംഘടന പറഞ്ഞിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ദുബൈയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അവരെ കാണാതാകുന്നത്. ഇതിനു ശേഷം അവര്‍ തടങ്കലിലായിരുന്നെന്നാണ് ആരോപണം. ഇതാണ് ഇപ്പോള്‍ യു.എ.ഇ നിഷേധിച്ചിരിക്കുന്നത്.

 

Related Articles