Current Date

Search
Close this search box.
Search
Close this search box.

ഹത്രാസ് അറസ്റ്റ്; ജാമ്യം ലഭിച്ചിട്ടും മസ്ഊദ് അഹ്‌മദ് ജയിലില്‍ തന്നെ

ഡല്‍ഹി: 2020ല്‍ ഹത്രാസിലേക്ക് പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കൂടെ അറസ്റ്റ് ചെയ്ത ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥി മസ്ഊദ് അഹമ്മദിന് ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ മസ്ഊദ് ജയിലില്‍ തന്നെ തുടരും. സമാനമായ അനുഭവമായിരുന്നു സിദ്ദീഖ് കാപ്പനും ഈ കേസില്‍ നേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാപ്പന് പൂര്‍ണമായും ജാമ്യം ലഭിച്ചത്.

‘തന്റെ സഹോദരന് സിവില്‍ സര്‍വീസിലേക്ക് പോകാനായിരുന്നു ആഗ്രഹം, എന്നാല്‍ അറസ്റ്റിന് ശേഷം അവന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. മസ്ഊദ് അഹമ്മദിന്റെ സഹോദരന്‍ മോനിസ് അഹമ്മദ് പറഞ്ഞു. എന്റെ സഹോദരന്‍ എപ്പോഴും നീതിക്കുവേണ്ടി നിലകൊണ്ടു.

ഹത്രാസില്‍ ഉന്നതാ ജാതിക്കാരുടെ ബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടിക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ ഒരു ഭീകരനെ പോലെയാണ് അവനെ പരിഗണിച്ചത്.’ ജയിലില്‍ കഴിയുന്ന ജാമിഅ മില്ലിയ്യ ഇസ്ലാമിയ വിദ്യാര്‍ത്ഥിയുടെ സഹോദരനും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ നേതാവുമായ മോനിസ് പറഞ്ഞു. ഹത്രാസില്‍ അക്രമം അഴിച്ചുവിടാന്‍ അഹമ്മദ് പദ്ധതിയിട്ടിരുന്നുവെന്ന പേരിലാണ് പൊലിസ് യു.എ.പി.എ അടക്കം ചാര്‍ത്തി അറസ്റ്റ് ചെയ്തത്.

Related Articles