പാരിസ്: മാധ്യമങ്ങളിലൂടെ ഫ്രാൻസിനെതിരായി ആഫ്രിക്കൻ നാടുകളിൽ വെറുപ്പ് വിതയ്ക്കുന്നതിന് തുർക്കിയും റഷ്യയും സാമ്പത്തിക സഹായം നൽകുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുറ്റപ്പെടുത്തി.
ഈയൊരു വിഷയത്തിൽ നിഷ്കളങ്കരായി നോക്കിനിൽക്കാൻ കഴിയുകയില്ല. സംസാരിക്കുകയും, വീഡിയോ നിർമിക്കുകയും, ഫ്രഞ്ച് ഭാഷയിലെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നവർക്ക് തുർക്കിയും റഷ്യയുമാണ് സാമ്പത്തിക സഹായം നൽകുന്നതെന്ന് യങ് ആഫ്രിക്കയെന്ന (Jeune Afrique) ഫ്രഞ്ച് ഭാഷയിലുള്ള മാസികക്ക് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തുർക്കിയും റഷ്യയും കൊളോണിയലാനന്തര വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നായിരുന്നു ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം.
പ്രവാചകനെ ചിത്രീകരിച്ച് കാർട്ടൂൺ വരക്കാനുള്ള അവകാശത്തെ പ്രതിരോധിച്ചതിനെ തുർക്കി തെറ്റായി അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.