ബയ്റൂത്ത്: ജീവിന് ഭീഷണിയുണ്ടെന്ന് മുൻ ലബനാൻ പ്രധാനമന്ത്രി ഹസൻ ദിയാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഔദ്യോഗിക കാലയളവിൽ നിരവധി അഴിമതി വിരുദ്ധ നടപടികൾ നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് തന്റെ ജീവന് ഭീഷണി ഉയർന്നിരിക്കുന്നതെന്ന് ഹസൻ ദിയാബ് പത്രസമ്മേളനത്തിൽ ചൊവ്വാഴ്ച വ്യക്തമാക്കി.
ജീവന് ഭീഷണിയുണ്ടെന്നതിനെ സംബന്ധിച്ച തെളിവുകളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഗവൺമെന്റിന്റെ പരിഷ്കരണ ഉദ്യമങ്ങളെ തടയാൻ വിവിധങ്ങളായ തൽപര വിഭാഗങ്ങൾ ആവർത്തിച്ച് ശ്രമിച്ചതായുള്ള സംസാരത്തിന് ശേഷമാണ് അദ്ദേഹം അക്കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്. പരിഷ്കരണ നടപടികൾ ഫ്രെബ്രുവരിയിൽ പാർലമെന്റിൽ വിശ്വാസം ഊട്ടിയുറപ്പിച്ചെങ്കിലും ആഗസ്റ്റ് നാലിലെ തുറമുഖ സ്ഫോടനത്തെ തുടർന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടിവരുകയായിരുന്നു.
രാഷ്ട്രീയ പ്രേരിതമായി കൊലപാതകങ്ങൾ ലബനാൻ ചരിത്രത്തിൽ നിരവിധിയാണ്. 2000ന്റെ തുടക്കത്തിൽ പത്തിലധികം മാധ്യമപ്രവർത്തകരും ഉദ്യോഗ്യസ്ഥരും ആക്രമിക്കപ്പെട്ടിരുന്നു. അവയിൽ പ്രമുഖമാണ് 2005ലെ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകം.