Current Date

Search
Close this search box.
Search
Close this search box.

ജാമിഅ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ പൊലിസിന്റെ ലൈംഗികാതിക്രമവും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ്യ ക്യാംപസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ വീണ്ടും ഡല്‍ഹി പൊലിസിന്റെ നരനായാട്ട്. ലൈംഗികാതിക്രമണങ്ങളടക്കം നേരിടേണ്ടി വന്നുവെന്നാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടികളെ നിലത്തിട്ട് അടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ലാത്തി ഉപയോഗിച്ച് അടിച്ചതായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പത്തിലധികം വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഇവരെ ചികിത്സിച്ച ജാമിഅ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകള്‍ പോലെ ആയിരുന്നു അവയെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് വീണ്ടും പൊലീസിന്റെ ക്രൂരമായ അതിക്രമം നേരിടേണ്ടി വന്നത്. ഇത് മൂന്നാം തവണയാണ് പൊലിസ് ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്നത്. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് നാല്‍പതോളം വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ജാമിഅ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. പൊലീസ് ബാരിക്കേഡ് മറികടന്ന് മാര്‍ച്ച് തുടരാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയുമായിരുന്നു.

Related Articles