Current Date

Search
Close this search box.
Search
Close this search box.

വിവാദമായതോടെ ബാഴ്‌സലോണയുമായുള്ള മത്സരം ഉപേക്ഷിച്ച് ഇസ്രായേല്‍ ക്ലബ്

ജറൂസലേം: പ്രതിഷേധം രൂക്ഷമായതോടെ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയുമായുള്ള സൗഹൃദ മത്സരം ഇസ്രായേല്‍ ക്ലബായ ബീതാര്‍ ജറൂസലേം ഉപേക്ഷിച്ചു. വ്യാഴാഴ്ചയാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നതായി ബീതാര്‍ ഫുട്‌ബോള്‍ ക്ലബ് അധികൃതര്‍ അറിയിച്ചത്.

ജറൂസലേമില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച മത്സരത്തിനെതിരെ ഇതിനകം തന്നെ നിരവധി വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. മത്സരത്തില്‍ നിന്നും പിന്മാറാന്‍ ബാഴ്‌സലണയോട് അന്താരാഷ്ട്ര ഫലസ്തീന്‍ സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യമുന്നയിച്ച് രംഗത്തു വന്നിരുന്നു.
‘ഓഗസ്റ്റ് നാലിന് നിശ്ചയിച്ച മത്സരം റദ്ദാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായെന്നും ജറൂസലേമിന് പുറത്ത് വെച്ച് മത്സരം സംഘടിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും ബീതാര്‍ ജറൂസലേം ഉടമ ഹൊഗിജ് പറഞ്ഞു. അതേസമയം, ജറുസലേമിന് പുറത്ത് കളിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടോയെന്ന കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല.

ഞങ്ങള്‍ക്ക് ജറുസലേം ബഹിഷ്‌കരിക്കാനാവില്ല, നിങ്ങള്‍ക്ക് ബീതാര്‍ ജറുസലേമിനെതിരെ കളിക്കണമെങ്കില്‍ അത് ജറുസലേമില്‍ വെച്ച് വേണം.
താനൊരു അഭിമാനിയായ ജൂതനും ഇസ്രായേലിയുമാണെന്ന് സ്വയം വിശേഷിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ ബാഴ്‌സലോണ ആരാധകനാണെന്നും എന്റെ നഗരത്തെ ഒറ്റിക്കൊടുക്കാന്‍ തനിക്ക് കഴിയില്ലെന്നും ഹൊഗിജ് പറഞ്ഞു. അതേസമയം, ബാഴ്‌സലോണ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മത്സരം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഉപേക്ഷിക്കണമെന്നും നേരത്തെ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ചെയര്‍മാന്‍ ജിബ്രീല്‍ റജൂബ് ഫിഫക്ക് കത്തയച്ചിരുന്നു.

ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തില്‍ ജറുസലേമിനെ വിഭജിക്കപ്പെട്ട നഗരമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ കിഴക്കന്‍ ഭാഗം അധിനിവേശ ഫലസ്തീന്‍ ഭൂമിയായി കണക്കാക്കപ്പെടുന്നുണ്ട്. ഈ ഭാഗത്ത് നടക്കുന്ന ഏതെങ്കിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന് അധികാരപരിധി നല്‍കുന്നുണ്ടെന്നും ഇവിടെ മത്സരം സംഘടിപ്പിക്കുന്നത് ഞങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഓഗസ്റ്റ് നാലിന് മല്‍ഹ ജില്ലയില്‍ വെച്ചാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. 1948ല്‍ സയണിസ്റ്റുകള്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍ ഗ്രാമമാണിത്. തീവ്ര വംശീയത മാത്രം പ്രചരിപ്പിക്കുയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വലതുപക്ഷ സ്വാധീനമുള്ള ഇസ്രായേല്‍ ക്ലബായ ബെയ്തര്‍ ജറൂസലേം നേരത്തെയും കുപ്രസിദ്ധി നേടിയിരുന്നു.

Related Articles