Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ കോവിഡ് ടെസ്റ്റ് കേന്ദ്രവും ഇസ്രായേല്‍ സൈന്യം തകര്‍ത്തു

ജറൂസലേം: ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന കണ്ണില്ലാ ക്രൂരത പുതിയ സംഭവമല്ല. അത് അവസാനമില്ലാതെ അങ്ങനെ തുടരുകയാണ് ഇപ്പോഴും. ഫലസ്തീനിലെ കോവിഡ് പരിശോധന കേന്ദ്രത്തിനു നേരെയാണ് ഒടുവിലായി ഇസ്രായേല്‍ സൈന്യം തങ്ങളുടെ വിദ്വേഷം പ്രകടമാക്കിയിരിക്കുന്നത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കൊറോണ ടെസ്റ്റിങ് സെന്ററാണ് കഴിഞ്ഞ ദിവസം സയണിസ്റ്റ് പട്ടാളക്കാര്‍ തകര്‍ത്തത്. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫലസ്തീന്‍ സുരക്ഷ സേനയാണ് ടെസ്റ്റിങ് സെന്റര്‍ സ്ഥാപിച്ചിരുന്നത്. വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുന്നവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാനായിരുന്നു സെന്റര്‍ സ്ഥാപിച്ചത്. സംഭവത്തില്‍ ഒരു ഫലസ്തീനിക്ക് പരുക്കേറ്റിട്ടുണ്ട്. ജെനിന്‍ അഭയാര്‍ത്ഥി ക്യാംപിനു സമീപമായിരുന്നു ആക്രമണം. ചെക് പോയിന്റ് തകര്‍ക്കുന്നതിന് മുന്‍പ് ഇസ്രായേല്‍ സൈന്യം ഫലസ്തീനികളെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles