Current Date

Search
Close this search box.
Search
Close this search box.

പുതുവത്സര ദിനത്തില്‍ തന്നെ പുതുതായി നിര്‍മിച്ച വീട് തകര്‍ത്ത് ഇസ്രായേല്‍ ക്രൂരത

ജറൂസലേം: ഫലസ്തീനികള്‍ക്കെതിരെ ബോംബിങ്ങ് നടത്തിയാണ് പതിവുപോലെ ഇസ്രായേല്‍ സൈന്യം 2020ന് തുടക്കം കുറിച്ചത്. കിഴക്കന്‍ ജറൂസലേമില്‍ ഫലസ്തീന്‍ കുടുംബം നിര്‍മിച്ച പുതിയ രണ്ട് വീടുകള്‍ തകര്‍ത്തുകൊണ്ടാണ് ജനുവരി ഒന്നിന് ഇസ്രായേല്‍ തങ്ങളുടെ കാടത്തം പ്രകടിപ്പിച്ചത്. അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമിലെ സില്‍വാന്‍ പ്രവിശ്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളാണ് ബുധനാഴ്ച രാവിലെ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

രണ്ട് വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച വീട്ടിലേക്ക് ഉടന്‍ തന്നെ മാറിത്താമസിക്കാനുള്ള ഒരുക്കത്തിലായിരുന്ന അല്‍ ഖലൈലയുടെ കുടുംബം. എന്നാല്‍ ജനുവരി ഒന്നിന് കണ്ട കാഴ്ച അവരുടെ എല്ലാ പ്രതീക്ഷകളും തകിടം മറിക്കുന്നതായിരുന്നു. തങ്ങളുടെ കുടുംബത്തിലെ രണ്ട് വീടുകളും തകര്‍ത്തു എന്ന വാര്‍ത്തയാണ് അവര്‍ ആദ്യം കേട്ടത്. വീട് പൊളിച്ച് ശേഷം അപകടം, പൊളിക്കല്‍ നടപടി, പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പ് ബോര്‍ഡും സൈന്യം അവിടെ സ്ഥാപിച്ചിരുന്നു.

Related Articles