Current Date

Search
Close this search box.
Search
Close this search box.

ഓഗസ്റ്റില്‍ മാത്രം ഇസ്രായേല്‍ അറസ്റ്റു ചെയ്തത് 484 ഫലസ്തീനികളെ

ഗസ്സ: ഇസ്രായേല്‍ ഉപരോധ സൈന്യം ഓഗസ്റ്റ് മാസത്തില്‍ മാത്രം അറസ്റ്റു ചെയ്തത് 484 ഫലസ്തീനികളെ. ഇതില്‍ 62 പേര്‍ കുട്ടികളും 18 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളുടെ എണ്ണം ആറായിരമായും വര്‍ധിച്ചിട്ടുണ്ട്.

ഇതില്‍ 51 പേര്‍ സ്ത്രീകളാണ്. നിരവധി തടവുകാര്‍ ജയിലുകളില്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇസ്രായേലിന്റെ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചാണ് പ്രതിഷേധിക്കുന്നത്. വെസ്റ്റ് ബാങ്ക്,ഗസ്സ മുനമ്പ്,ജറൂസലേം തുടങ്ങിയ മേഖലകളില്‍ ഇസ്രായേല്‍ സൈന്യം 1967 മുതല്‍ ആരംഭിച്ച അധിനിവേശം മൂലം ഇതുവരെയായി 15000ത്തോളം പലസ്തീന്‍ സ്ത്രീകളെയാണ് അറസ്റ്റു ചെയ്തതെന്നും സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles