Current Date

Search
Close this search box.
Search
Close this search box.

പ്രതിനിധികള്‍ ആക്ഷേപ വിനോദ ശീലം തുടരുന്നു -ഇറാന്‍

തെഹ്‌റാന്‍: 2015ലെ ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വന്‍ശക്തി രാഷ്ട്രങ്ങള്‍ വിയന്നയില്‍ സ്വകാര്യ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, ഇറാനും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത ജനമധ്യത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ഥ നയതന്ത്ര ഇടപെടലിന് പകരം ചില പ്രതിനിധികള്‍ ആക്ഷേപ വിനോദ ശീലം തുടരുകയാണെന്ന് ഇറാന്‍ മുഖ്യ നയതന്ത്രജ്ഞന്‍ അലി ബാഖരി കനി ചൊവ്വാഴ്ച രാവിലെ ട്വിറ്ററില്‍ കുറിച്ചു.

നയതന്ത്രം രണ്ട് വഴികളുളള ഇടമാണെന്ന് അലി ബാഖരി കനി കൂട്ടിച്ചേര്‍ത്തു. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ജര്‍മനി, യു.കെ തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളും യു.എസും കരാറിലെത്തുന്നതിന് താല്‍പര്യ കുറവ് കാണിക്കുന്നു. 2018ല്‍ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയ യു.എസും, യൂറോപ്യന്‍ രാഷ്ട്രങ്ങളായ ഫ്രാന്‍സും ജര്‍മനിയും യു.കെയും കരാറിലേക്ക് മടങ്ങുന്നതിന് രാഷ്ട്രീയ താല്‍പര്യക്കുറവ് കാണിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോഴും യഥാര്‍ഥ ചര്‍ച്ചയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുടെ നയതന്ത്രജ്ഞര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം വിന്നിരിക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles