Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ എണ്ണപ്പാടങ്ങളിലെ യു.എസ് സാന്നിധ്യം: അപലപിച്ച് റഷ്യയും ഇറാനും

തെഹ്‌റാന്‍: സിറിയന്‍ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാനുള്ള യു.എസിന്റെ നടപടിയെ വിമര്‍ശിച്ച് റഷ്യയും ഇറാനും രംഗത്ത്. സിറിയയുടെ എണ്ണ ഘനന പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
സിറിയയിലെ എണ്ണ സംരക്ഷിക്കുന്ന നടപടിയുമായി യു.എസ് മുന്നോട്ടു പോകുകയാണ് എന്നാണ് തോന്നുന്നത്.

യു.എസ് അവിടെ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ട്രംപെങ്കിലും വ്യക്തമാക്കണം- ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പറഞ്ഞു. സിറിയന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഇറാനും റഷ്യയും സിറിയയില്‍ തുടരുന്നത്. സിറിയന്‍ ജനതക്കും ഭരണകൂടവും തങ്ങളോട് ആവശ്യപ്പെടുന്നിടത്തോളം കാലം അവിടെ തുടരും. ഇരുരാജ്യങ്ങളുടെയു നിയമപരമായ സാന്നിധ്യത്തെയും സാരിഫ് ഊന്നിപ്പറഞ്ഞു. ജനീവയില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് സാരിഫം റഷ്യന്‍ വക്താവ് സെര്‍ജി ലാവ്‌റോവും തുര്‍ക്കി വക്താവ് മെവ്‌ലറ്റ് കാവു സോഗ്ലുവും കൂടിക്കാഴ്ച നടത്തിയത്.

Related Articles