Current Date

Search
Close this search box.
Search
Close this search box.

ട്രംപ് വംശീയവാദിയും ഫാസിസ്റ്റുമാണ്: ഇല്‍ഹാന്‍ ഒമര്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് യു.എസ് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. ഇല്‍ഹാനും മറ്റു നാലു കോണ്‍ഗ്രസ് വനിത അംഗങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി ട്രംപ് കടുത്ത വംശീയാധിക്ഷേപവുമായി രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസവും ട്രംപ് നോര്‍ത്ത് കരോലിനയില്‍ നടത്തിയ റാലിയില്‍ തന്റെ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അവള്‍ക്ക് (ഇല്‍ഹാന്‍ ഒമര്‍) അവളുടെ നാട്ടിലേക്ക് തിരിച്ചു പോകാം എന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് അവളെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ട്രംപ് അനുയായികള്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപ് വംശീയവാദിയും ഫാസിസ്റ്റുമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിക്കുന്നതായും ഒമര്‍ പറഞ്ഞത്. ജനാധിപത്യപരമായ സംവാദങ്ങളും വിയോജിപ്പുകളും അംഗീകരിക്കാന്‍ സന്നദ്ധമാവണമെന്നും ഈ പ്രസിഡന്റും അദ്ദേഹത്തിന്റെ അനുയായികളും നമ്മുടെ രാജ്യത്തെ എങ്ങിനെയാണ് മാറ്റിമറിക്കുന്നതെന്ന് ജനങ്ങളോട് ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും വ്യാഴാഴ്ച ഒമര്‍ ട്വീറ്റ് ചെയ്തു. ഇത് എന്നെക്കുറിച്ചല്ല ഈ രാജ്യം യഥാര്‍ത്ഥത്തില്‍ എങ്ങിനെയായിരിക്കണമെന്നാണോ അതിനായാണ് ഞങ്ങളുടെ പോരാട്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles