Current Date

Search
Close this search box.
Search
Close this search box.

യമന്‍ യുദ്ധം; നിരാഹാര സമരവുമായി അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍

വാഷിങ്ടണ്‍: യമന്‍ മാനുഷിക പ്രതിസന്ധിയില്‍ ലോകശ്രദ്ധ ക്ഷണിച്ച് നിരാഹാര സമരവുമായി മുന്നോട്ടുപോവുകയാണ് ഇമാന്‍ സലാഹും സഹോദരി മുനയും. 26 കാരിയായ യമനീ-അമേരിക്കക്കാരി ഇമാന്‍ സലാഹ് 17 ദിവസമായി നിരാഹാരത്തിലാണ്. കഴിഞ്ഞ മാസം അവസാനത്തില്‍ യമനിലെ മാനുഷിക പ്രതിസന്ധിയില്‍ ലോകശ്രദ്ധ ക്ഷണിച്ച് യു.എസ് സ്റ്റേറ്റായ മിഷിഗണിനില്‍ നിന്ന് ഇമാന്‍ സലാഹും സഹോദരി മുനയും വാഷിങ്ടണ്‍ ഡിസിയിലെത്തുകയായിരുന്നു. ആറ് വര്‍ഷമായി യമനില്‍ യുദ്ധം തുടരുകയാണ്. യുദ്ധം മില്യണ്‍കണക്കിന് യമനികളെയാണ് പട്ടിണിയിലാഴ്ത്തിയത്.

നിരാഹാര സമരത്തിനിറങ്ങുന്നത് പ്രതീകാത്മക തെരഞ്ഞെടുപ്പാണ്. യമനില്‍ സംഭവിക്കുന്നതെന്താണെന്ന് ലോകം ശ്രദ്ധിക്കുന്നില്ലെന്ന് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു -ആക്ടിവിസ്റ്റ് ഗ്രൂപ്പ് യമനീ ലിബറേഷന്‍ മൂവ്‌മെന്റ് ജനറല്‍ കോഡിനേറ്റര്‍ സലാഹ് അല്‍ജസീറയോട് പറഞ്ഞു. 2014ന്റെ അവസാനത്തിലാണ് യമനില്‍ യുദ്ധം പൊട്ടിപുറപ്പെടുന്നത്. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഹൂതികള്‍ രാജ്യത്തെ വലിയൊരു ഭാഗം പിടിച്ചെടുത്തതിനെ തുടര്‍ന്നാണത്.

Related Articles