സൻആ: ശക്തമായ മഴയും വെള്ളപ്പൊക്കവും പടിഞ്ഞാറാൻ യെമനിന്റെ പല ഭാഗങ്ങളെയും ദുരിതത്തിലാഴ്ത്തി. മൂന്നര ലക്ഷത്തോളം കുടുംബങ്ങൾ പാലായനം ചെയ്തു. പ്രളയത്തിൽ 130 പേർ മരിച്ചു. ഈയൊരു പ്രതിസന്ധി സന്നദ്ധ-സഹായ സംഘടനകളെ കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ്. മില്യൺ കണക്കിന് യെമൻ നിവാസികൾ അഭിമുഖീകരിക്കുന്ന അഭൂതപൂർവമായ മാനുഷിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സഹായ-സന്നദ്ധ സംഘടനകൾ തീവ്ര പരിശ്രമിത്തിലാണ്. തലസ്ഥാനമായ സൻആക്ക് അടുത്തുള്ള ഏറ്റവും കൂടുതൽ ദുരിതം വിതച്ച മേഖലയിൽ നിന്ന് അൽജസീറ പത്രലേഖകൻ മുഹമ്മദ് അൽഅത്വാബ് റിപ്പോർട്ട് ചെയ്തു.