Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണം ഫലസ്തീനികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നു: ഹമാസ്

ജറൂസലം: സെന്‍ട്രല്‍ ഗസ്സയില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഈ ആഴ്ചയില്‍ ഇസ്രായേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. റോക്കറ്റ് എഞ്ചിനുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഭൂഗര്‍ഭ സമുച്ചയത്തില്‍ തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സെന്‍ട്രല്‍ ഗസ്സയിലെ അല്‍ ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള നിരവധി വീടുകള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ അല്‍ജസീറയോട് പറഞ്ഞു.

ഗസ്സയില്‍ നിന്നുള്ള റോക്കറ്റ് ദക്ഷിണ ഇസ്രായേലില്‍ നേരത്തെ പതിച്ചിരുന്നു. ഒരു വീടിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇസ്രായേല്‍ പൊലീസ് അറിയിച്ചു. ഗസ്സയില്‍ നിന്ന് നാല് റോക്കറ്റുകള്‍ കൂടി തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഉപരോധിക്കപ്പെട്ട തീരപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഗസ്സയില്‍ നിന്ന് റോക്കറ്റ് ആക്രമണമുണ്ടാകുന്നത്. എന്നാല്‍, ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ റോക്കറ്റുകളെ തടഞ്ഞു. റോക്കറ്റ് തൊടുത്തുവിട്ടതിന്റെ ഉത്തരവാദിത്തം ഫലസ്തീന്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തിട്ടില്ല.

ഇസ്രായേലിന്റെ ബോംബാക്രമണം ഫലസ്തീനികളെ അധിനിവേശത്തെ ചെറുക്കുന്നതിനും, ജറൂസലമിനും ജനതക്കുമുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതിനുമുള്ള കരുത്ത് മാത്രമാണ് പകരുന്നതെന്ന് ഗസ്സ ഭരിക്കുന്ന ഹമാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles