Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലെ ഭൂരിഭാഗവും നെതന്യാഹുവിന് എതിരെന്ന് സര്‍വേ റിപ്പോര്‍ട്ട്

ജറൂസലേം: ഇസ്രായേലിലെ ഭൂരിഭാഗം ജനതയും അടുത്ത പ്രധാനമന്ത്രിയായി നെതന്യാഹു വേണ്ടെന്ന് അഭിപ്രായമുള്ളവരെന്ന് സര്‍വേ റിപ്പോര്‍ട്ട്്. രാജ്യത്ത് നടന്ന പുതിയ സര്‍വേ പ്രകാരം അമ്പത് ശതമാനത്തില്‍ അധികവും നെതന്യാഹുവിന് എതിരാണ്.

ഇസ്രായേല്‍ ബ്രോഡ്കാസ്റ്റ് അതോറിറ്റി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഭൂരിഭാഗം പേരും നെതന്യാഹുവിനെ എതിര്‍ക്കുന്നത്. 2019 ഏപ്രില്‍ ഒന്‍പതിനാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 37 ശതമാനം മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കുന്നത്. 52 ശതമാനം അദ്ദേഹം ഇനിയും പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തു. അതേസമയം, തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി തന്നെ വിജയിക്കുമെന്നും പറയുന്നുണ്ട്. 2015ല്‍ 30 സീറ്റുകള്‍ നേടിയാണ് ലികുഡ് പാര്‍ട്ടി അധികാരത്തിലേറിയത്.

Related Articles