Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം ചര്‍ച്ചയാവാതെ ജി.സി.സി ഉച്ചകോടിക്ക് സമാപനം

റിയാദ്: ഖത്തര്‍ ഉപരോധത്തില്‍ തീരുമാനമാകാതെ 39ാമത് ജി.സി.സി ഉച്ചകോടിക്ക് സമാപനം. ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍ ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും ചര്‍ച്ചയാകുമെന്നായിരുന്നു പ്രതീക്ഷ. ഇതിനായി കുവൈത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഖത്തര്‍ പ്രതിസന്ധി വലിയ പ്രശ്‌നമായാണ് എല്ലാവരും കണ്ടിരുന്നത്. പ്രശ്‌നം വാര്‍ഷിക ജി.സി.സി ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നും നിരീക്ഷകര്‍ കരുതിയിരുന്നു.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറെഖിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത്. അംഗരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത തുടരുന്നതില്‍ ശക്തമായ എതിര്‍പ്പാണ് കുവൈത്ത് അമീര്‍ അറിയിച്ചത്.

ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ ഐക്യത്തിന് ആഹ്വാനം ചെയ്തിട്ടായിരുന്നു ഉച്ചകോടി ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഉച്ചകോടിയില്‍ വിഷയം ചര്‍ച്ച ചെയ്യാത്തതിവും പരിഹരിക്കാന്‍ ശ്രമിക്കാത്തതിലുമുള്ള പ്രതിഷേധം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Related Articles