Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കാര്‍ ഉംറ നിര്‍വഹിച്ചു; അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം

ഗസ്സ സിറ്റി: നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പുണ്യ ഭൂമിയില്‍ എത്തിയതിന്റെ സന്തോഷത്തിലും ആത്മ നിര്‍വൃതിയിലുമാണ് ഗസ്സയിലെ വിശ്വാസികള്‍. 2014നു ശേഷം ആദ്യമായാണ് ഗസ്സക്കാര്‍ക്ക് സൗദിയിലെത്തി ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. ഈജിപ്ത് റഫ അതിര്‍ത്തി തുറന്നു കൊടുക്കാത്തതായിരുന്നു പ്രധാന തടസ്സം.

ഞാഴറാഴ്ചയാണ് ഗസ്സയില്‍ നിന്നുള്ള ആദ്യ സഘം ഉംറക്ക് യാത്ര തിരിച്ചത്. റഫയില്‍ നിന്നും ബസ് മാര്‍ഗമാണ് സൗദിയിലേക്ക് പോയത്. 800 തീര്‍ത്ഥാടകര്‍ ഉംറക്ക് പോകാന്‍ അനുവാദം നേടിയതായി അധികൃതര്‍ പറഞ്ഞു.

റഫ അതിര്‍ത്തി തുടര്‍ച്ചയായി അടച്ചിട്ടതു മൂലം 2014 മുതല്‍ ഗസ്സക്കാര്‍ക്ക് സൗദിയിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഗസ്സയില്‍ നിന്നും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക കരമാര്‍ഗമാണ് റഫ. കഴിഞ്ഞ ജനുവരിയിലാണ് ഈജിപ്ത് അധികൃതര്‍ റഫ അതിര്‍ത്തി വഴിയുള്ള യാത്ര നിയന്ത്രണം എടുത്തുകളഞ്ഞത്.

Related Articles