മെക്‌സികോ: അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ജി20. ഇതിന് വേണ്ടി താലിബാനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെങ്കില്‍ അങ്ങിനെ ചെയ്യുമെന്ന് അടിയന്തര ജി20 ഉച്ചകോടിക്ക് ശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി പറഞ്ഞു. രാജ്യത്തെ മാനുഷിക അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അടിസ്ഥാനപരമായ അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് യോഗ ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ദ്രാഗി പറഞ്ഞു.
അഫ്ഗാന്‍ പ്രതിസന്ധിയോടുള്ള ആദ്യ ബഹുസ്വര പ്രതികരണമാണിത്. ബഹുസ്വരത തിരിച്ചു വരികയാണ്, അല്‍പം പ്രയാസത്തോടെയാണെങ്കിലും അത് തിരിച്ചുവരിക തന്നെ ചെയ്യും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തര സഹായമായി യൂറോപ്യന്‍ യൂണിയന്‍ 1.2 ബില്യണ്‍ ഡോളര്‍ (8700 കോടി) അഫ്ഗാന് വാഗ്ദാനം ചെയ്തിരുന്നു. ആഗസ്റ്റ് 15 ന് താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം പലായനം ചെയ്യുന്ന അഫ്ഗാനികളെ ഏറ്റെടുക്കുന്ന അയല്‍രാജ്യങ്ങളെ സഹായിക്കുന്നതിന് വേണ്ടിയും മറ്റു അടിയന്തിര മാനുഷിക ആവശ്യങ്ങളിലേക്കുമാണ് ഈ ഫണ്ട് നല്‍കുക.
ഖത്തറില്‍ വെച്ച് താലിബാന്‍ നേതൃത്വവും യു എസ്-യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ആദ്യ മുഖാമുഖ ചര്‍ച്ചയ വെര്‍ച്വല്‍ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി യൂറോപ്യന്‍ നേതാക്കളും പങ്കെടുത്തു. ചൈന പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU