ദമസ്‌കസ്: ലക്ഷക്കണക്കിന് സിറിയന്‍ യുദ്ധ അഭയാര്‍ഥികള്‍ക്ക് ശൈത്യകാലവും പ്രളയവും കൂടുതല്‍ വിഷമതകള്‍ സൃഷ്ടിക്കുകയാണ്. ഇഡ്‌ലിബ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കാമ്പുകളിലാണ് അഭയാര്‍ഥികള്‍ താമസിക്കുന്നത്. സര്‍ക്കാര്‍ അനുകൂല സേന വിമത പോരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമായി ഒരുപാട് പേര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയാണ്- അല്‍ജസീറ പ്രതിനിധി മാത്തേസന്‍ റിപ്പോര്‍ട്ട് ചെയ്തു.