Current Date

Search
Close this search box.
Search
Close this search box.

അനുരഞ്ജനത്തിനുള്ള അവസാന ശ്രമമാണിതെന്ന് ഹമാസിനോട് ഫതഹ്

കൈറോ: ഹമാസ്-ഫതഹ് അനുരഞ്ജനത്തിനുള്ള അവസാന ശ്രമമാണിതെന്ന് ഇരു വിഭാഗത്തിന്റെയും ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഫതഹ് പ്രതിനിധി സംഘത്തിലെ തലവന്‍ അസ്സം അല്‍ അഹ്മദിനെ ഉദ്ധരിച്ച് അല്‍വതന്‍ വോയ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകള്‍ക്കായി ഈജിപ്തില്‍ എത്തിയ വേളയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. 2017ല്‍ ഇരുവരും തമ്മില്‍ എത്തിയ ധാരണ ഉടമ്പടിയെപ്പറ്റിയാണ് അദ്ദേഹം പ്രതികരിച്ചത്.

ഫലസ്തീനികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന ഫലസ്തീന്‍ വിഭജനത്തെ എതിര്‍ത്ത് പ്രസിഡന്റ് മഹ്മദൂദ് അബ്ബാസ് സന്ദേശം നല്‍കിയതായി മുതിര്‍ന്ന ഫതഹ് നേതാവ് അബ്ദുല്ല അബ്ദുല്ല പറഞ്ഞതായും അല്‍ വതന്‍ വോയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു വിഭാഗവും തമ്മില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വീണ്ടും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Related Articles